Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resigned

വാൽമീകി അഴിമതി കേസ്; മന്ത്രി ബി.നാഗേന്ദ്ര രാജിവച്ചു

ബംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി. നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

നാഗേന്ദ്രക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രോസിക്യൂഷന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിബിഐ ഗവർണറെ സമീപിച്ചിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്ര രാജിവച്ചത്. വാൽമീകി കോർപറേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് 2024 ജൂണിൽ നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. പിന്നീട് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി വീണ്ടും മന്ത്രിസഭയിലെത്തി. ഇതോടെ അദ്ദേഹത്തിനെതിരെ പ്രതിപക്ഷവും വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിരുന്നു.

Kerala

വിമതയെ പഞ്ചായത്ത് പ്രസിഡന്‍റാക്കാൻ നീക്കം; സിപിഎം ലോക്കൽ കമ്മിറ്റി അംഗം പാർട്ടിവിട്ടു

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്‍റാക്കാനുള്ള നീക്കത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റി അംഗം ബിന്ദു രാജേന്ദ്രൻ രാജിവെച്ചു.

ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിച്ച ആളുമാണ് ബിന്ദു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചെന്നും രാജിക്കത്ത് കാര്‍ത്തികപ്പള്ളി ഏരിയാ സെക്രട്ടറിക്ക് കൈമാറിയെന്നും ബിന്ദു പറഞ്ഞു.

പതിമൂന്നാം വാര്‍ഡില്‍ റിബലായി മത്സരിക്കുകയും ഒരു ജാതിസംഘടനയുടെ വക്താവായി നിലകൊണ്ട് വിജയിക്കുകയും ചെയ്ത ടി.തുളസിയെ പഞ്ചായത്ത് പ്രസിഡന്‍റാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും രാജിക്കത്തിൽ പറയുന്നു.

 

Latest News

Corehub Up